Saturday, November 6, 2010

സത്യം

ജീവിത ഗന്ധിയായ
കവിത മോഹിച്ചാണ്
എഴുത്തുതോല
തുറന്നത്

തുരുമ്പ് പിടിച്ച എഴുത്താണി
എന്നെ നോക്കി ചിരിച്ചു

ജീവിതത്തില്‍
സത്യസന്ധമായി
ഒന്നുമില്ലെന്ന് മനസ്സിലായതിനാല്‍
എഴുത്തോല മടക്കിവക്കുന്നു


തുരുമ്പാണി
കടലില്‍എറിയുന്നു....




Sunday, October 24, 2010

ആന്‍ അയ്യപ്പന്‍

ഉല്പത്തി പുസ്തകത്തില്‍ പേരില്ലാത്തതിനാല്‍
ദൈവം ഭൂമിയിലെക്കെറിഞ്ഞു...
മുല കണ്ണ് കടിച്ച
ചുണ്ടുകള്‍ പറിച്ചെറിഞ്ഞമ്മ
തിളയ്ക്കുന്ന മുലപ്പാല്‍ തൊണ്ടയില്‍
കുരുങ്ങി
തെരുവിലെക്കെറിഞ്ഞ
കുഞ്ഞ്..
കവിത കുടിച്ചു വളര്‍ന്നു..


അമ്മ

തിരിഞ്ഞുനോക്കാതെ നടന്നകന്നപ്പോള്‍ ‍
പിന്‍വിളി വേണ്ടന്ന്
കുഞ്ഞുപറഞ്ഞുകാണും


ഹാജര്‍ പുസ്തകത്തില്‍ ചേര്‍ക്കാന്‍
പേരില്ലെന്ന തിരിച്ചറിവില്‍
പള്ളിക്കൂടവാതിലടഞ്ഞപ്പോള്‍
തെരുവിലെ
സര്‍വകലാശാലകള്‍
നിനക്കേകിയ ബിരുദങ്ങള്‍


മിട്ടായി തെരുവില്‍ ജോണിനോടപ്പം
ഹൃദയം പിളര്‍ക്കുന്ന കവിതയുമായി
ഒരു താന്തോന്നി...



ചിതലരിച്ച ജീവിതം
കടമെടുത്ത്
നിന്‍റെ കരളുചാലിച്ചുക്കോറിയ
ചോരമണക്കുന്ന
വാക്കുകള്..‍
കത്തുന്ന ച്യോദ്യങ്ങള്‍


അവസാനവായ്ത്തരി മണ്ണും
സ്വയം നുണഞ്ഞഞ്ഞു
വിലാസം ഇല്ലാത്ത
ശവകുഴിയില്‍ കിടക്കുന്നത്
ഞാനല്ലെന്നു
നീ
വിളിച്ച്ചാര്‍ക്കുന്നുണ്ടാകാം..

Tuesday, February 23, 2010

നിലവിളികള്‍



നോക്കു
തീവണ്ടി കൂകുകയാണ്

ചരിഞ്ഞും,
കുലിങ്ങിയും
ചിലപ്പോള്‍
മുന്നോട്ടു
അല്ലെങ്കില്‍
പിന്നോട്ട് ....

ഉന്തിയ വയറുകളും
ഉള്ളിലാണ്ട കണ്ണുകളും

കണ്ടു

കരിഞ്ഞ വയലും,
മൊട്ടകുന്നും,
വറ്റിയ പുഴയും

കണ്ടു

വെള്ളമില്ലാത്ത
പുഴയ്ക്കു കുറുകെ
പാലം താണ്ടി
അതു കൂകിപായുന്നു

അന്തിമയക്കത്തിലെ
ആലോസരപെടുത്തലുകള്‍
കേട്ടാവാം കൂടെ
കുറുക്കനും, കുറുനരികളും,
കൊടിചിപട്ടികളും
കൂവുന്നത്...

നിരത്തിലെ
വിസര്‍ജ്യങ്ങളും
ഉണ്ണാത്ത ഉണ്ണികളെയും

കണ്ടു

കൊതിതീരാതെ
തീവണ്ടി കൂവുന്നത്...

ഒരു തിരുത്തോടെ
തീവണ്ടി പറഞ്ഞു...

ഇതെങ്ങിനെ

എരിവയറില്‍
തീയ്യെരിയുമ്പോള്‍


കാഴ്ചകള്‍എന്നെ
വേട്ടയാടുമ്പോള്‍
ഇതെന്‍റെ
നിലവിളികള്‍

തീവണ്ടി കിതക്കുകയാണ്
ഒരു ആര്‍ത്തനാദം പോലെ
താണ്ടിയ ജീവിതം
ഓര്‍ത്ത്താകാം

Thursday, February 11, 2010

സമയത്തിനു കാവല്‍

നേരം തെറ്റിയ
ഘടികാരമണി
ഭൂതകണ്ണാടിയില്‍
കണ്ടനേരം
ക്ലോകിലെ സൂചികള്‍
നേരമില്ലാതെ പായുമ്പോള്‍

സ്വയം
കൊഴിയുന്ന നേരമറിയാതെ
നേരയാക്കാന്‍ മറന്ന ചിലത്.....

പറയാന്‍ മറന്നത്
ഓര്‍ത്തെടുക്കാന്‍
ഒരു വാശിയോടെ
ക്ലോക്കിലെ സ്പ്രിങ്ങുകള്‍
മുറുകികൊണ്ടേയിരിക്കുന്നു

Wednesday, February 10, 2010

Wednesday, July 22, 2009

ബില്ലുകൾ
_______



ബില്ലടക്കാനുള്ള വരിയിലാണു ഞാൻ
പ്ലാസ്റ്റിക്കു സൗഹൃദം പല്ലിളിക്കുന്ന
വേനൽ കാഴ്ചകൾ

ഈ വരിയിലാണു നഷ്ട്സൗഹൃദങ്ങൾ
പൂത്തുലയുന്നുതും..
തളിർക്കുന്നുതും

ജീവിതം ബില്ലുകൾക്കിടയിലെ
നിശബ്ദദ്ദയാണു...

ബില്ലടച്ചവനു ഇനിയൊരു ബില്ലിനെ പേടി..
ബില്ലുകിട്ടാത്തവന്റെ മുറുമുറുപ്പുകൾ..

ബില്ലുകിട്ടിയ നിർഭാഗ്യവാന്റെ നെട്ടൊട്ടങ്ങൾ,
നെടുവീർപ്പുകൾ.. കാത്തിരുപ്പു.....

ഘടികാരമണി പുതിയ ബില്ലിനായി
കാതോർക്കുന്നു...

ബില്ലുകൾക്കിടയിലെ സമാന്ദ്ദര ജീവിതം
ശവപെട്ടിക്കു ബില്ലടക്കാൻ ഇനിയും കാശൊത്തിട്ടില്ല...

മണി വീണ്ടും ബില്ലിനായി മുഴങ്ങുകയാണൂ

Saturday, July 18, 2009

മരുഭൂമികൾ ഉണ്ടാവുന്നതു


ജീവിതം സംഭവിക്കയാണു
രാതിക്കും പകലിനുമിടയിലെ
ഓർമ്മതെറ്റുമാതിരി

പകൽ തിളക്കുന്നകഞ്ഞിപോലെ
വേവുന്നു
രാത്രിയോ...
ശീതികരണയന്ത്രത്തിന്റെ അലർച്ചയാകുന്നു
പണ്ടു
കടൽ താണ്ടിയവന്റെ
കടന്നൽ കുത്തേറ്റ മുഖം
കടമെടുത്ത ജീവിതം
വീണ്ടുമുരുളുകയാണു..
ഓട്ടകിണ്ണത്തിലെ
ജലം പോലെ..

ഇനിയുമൊരു മരുഭൂമിയുണ്ടെന്നൊരാൾ
പുതിയ പാസ്സ്പോർട്ടും
വിസയുമായി
വീണ്ടുമൊരു മരുപ്പച്ച..

കടൽ കടന്നവന്റ ദ്ദുഃഖം
കുടലെരിഞ്ഞവന്റെ
വേദനയാണു..
ബന്ധങ്ങൾ മുറുകുമ്പോൾ
പരദേശി വീണ്ടും..
മരുഭൂമികൾക്കായി
കാതോർത്തിർക്കുന്ന
ഒട്ടകങ്ങളാവുന്നു....

അറബിക്കൊ
പഴയ ഒട്ടകങ്ങളെ ഇപ്പൊഴും സംശയമാണു....