Wednesday, July 22, 2009

ബില്ലുകൾ
_______



ബില്ലടക്കാനുള്ള വരിയിലാണു ഞാൻ
പ്ലാസ്റ്റിക്കു സൗഹൃദം പല്ലിളിക്കുന്ന
വേനൽ കാഴ്ചകൾ

ഈ വരിയിലാണു നഷ്ട്സൗഹൃദങ്ങൾ
പൂത്തുലയുന്നുതും..
തളിർക്കുന്നുതും

ജീവിതം ബില്ലുകൾക്കിടയിലെ
നിശബ്ദദ്ദയാണു...

ബില്ലടച്ചവനു ഇനിയൊരു ബില്ലിനെ പേടി..
ബില്ലുകിട്ടാത്തവന്റെ മുറുമുറുപ്പുകൾ..

ബില്ലുകിട്ടിയ നിർഭാഗ്യവാന്റെ നെട്ടൊട്ടങ്ങൾ,
നെടുവീർപ്പുകൾ.. കാത്തിരുപ്പു.....

ഘടികാരമണി പുതിയ ബില്ലിനായി
കാതോർക്കുന്നു...

ബില്ലുകൾക്കിടയിലെ സമാന്ദ്ദര ജീവിതം
ശവപെട്ടിക്കു ബില്ലടക്കാൻ ഇനിയും കാശൊത്തിട്ടില്ല...

മണി വീണ്ടും ബില്ലിനായി മുഴങ്ങുകയാണൂ

Saturday, July 18, 2009

മരുഭൂമികൾ ഉണ്ടാവുന്നതു


ജീവിതം സംഭവിക്കയാണു
രാതിക്കും പകലിനുമിടയിലെ
ഓർമ്മതെറ്റുമാതിരി

പകൽ തിളക്കുന്നകഞ്ഞിപോലെ
വേവുന്നു
രാത്രിയോ...
ശീതികരണയന്ത്രത്തിന്റെ അലർച്ചയാകുന്നു
പണ്ടു
കടൽ താണ്ടിയവന്റെ
കടന്നൽ കുത്തേറ്റ മുഖം
കടമെടുത്ത ജീവിതം
വീണ്ടുമുരുളുകയാണു..
ഓട്ടകിണ്ണത്തിലെ
ജലം പോലെ..

ഇനിയുമൊരു മരുഭൂമിയുണ്ടെന്നൊരാൾ
പുതിയ പാസ്സ്പോർട്ടും
വിസയുമായി
വീണ്ടുമൊരു മരുപ്പച്ച..

കടൽ കടന്നവന്റ ദ്ദുഃഖം
കുടലെരിഞ്ഞവന്റെ
വേദനയാണു..
ബന്ധങ്ങൾ മുറുകുമ്പോൾ
പരദേശി വീണ്ടും..
മരുഭൂമികൾക്കായി
കാതോർത്തിർക്കുന്ന
ഒട്ടകങ്ങളാവുന്നു....

അറബിക്കൊ
പഴയ ഒട്ടകങ്ങളെ ഇപ്പൊഴും സംശയമാണു....